Wednesday, June 15, 2011

പൂങ്കോഴി

പ്രാതകാലത്തിലിന്നെന്തേ നീ
കൂവാതിരുന്നു പൂങ്കോഴി. നിന്‍റെ
ഘടികാരതന്ത്രികളുണര്‍ന്നീലയോ
സംഗീതിക ചെപ്പറിഞ്ഞീലയോ..

നീയെന്‍റെ പുലരാത്ത നഗ്നനേത്രങ്ങളെ
പാവാടയണിയിക്കും പാട്ടുകാരി
ദമകാന്തിയില്‍ നിന്‍റെ ശോണിമയില്‍
അലിയാത്തതൊന്നീ പുലരിമാത്രം

ഈ പുലര്‍മഞ്ഞില്‍ നിന്‍ ത്രപസൂര്യന്‍
പൂക്കാതിരുന്നെങ്കിലോര്‍ത്തുപോയി
വിപരീതമന്ത്രങ്ങളുരുവിട്ടുരുവിട്ടു
ചെമ്പിന്‍തകിടുകള്‍ ക്ലാവുപിടിച്ചു

ദുന്ദുഭി തുടികൊട്ടി, നന്തുണിപ്പാട്ടി-
ലാടും കുയില്‍പ്പെണ്ണിന്‍ നടനംപോലെ
നീയെന്‍റെ വിടരാത്ത പൂവിലകളില്‍ നോക്കി
പുഞ്ചിരി  തൂകാതെ പൂങ്കോഴി...

ഉഷസ്സെ നീയുണരാതെ,യറിയാതെ,യെങ്കി-
ലിന്നെന്‍ മന്ത്രത്തകിടു പഴിച്ചുപോയി
നീയെന്‍റെ മാനസത്തില്‍ പൊഴിക്കുന്നൊരു   
വെട്ടമെന്‍ ജീവന്‍റെ അസ്ഥിനാളക്കരു

ഓര്‍മ്മകളോരോ കുരുക്കുകളായി
മുരുക്കുമുള്‍ കോര്‍ക്കുന്ന ദീനയായി
കാലമവളെ തിരിച്ചെടുത്തു, കാല-
ചക്രത്തിനടിപ്പെട്ടു കോടിയിട്ടു 

ആ പൂര്‍വയാഹ്നതില്‍ മഞ്ഞില കാറ്റേറ്റും  
സൂര്യാംശുവേറ്റും ഉണര്‍ന്നീല നീ 
ആ പ്രാതകാലത്തില്‍ കോടത്തണുപ്പേറ്റും   
ഇമ തുറന്നീടീലും കൂവീല നീ..... 

No comments: