Wednesday, April 24, 2013

തൃശ്ശൂ പൂരം

മറുനടാൻ മലയാളികൾക്ക് പൂരം എന്നും ഗൃഹാതുരത്വത്തിന്റെ സന്ദേശ വാഹകരാണ്. മറ്റേതു ആഘോഷങ്ങളെക്കാളും നാട്ടിലേക്കുള്ള വരവ് മിക്കപ്പോഴും തട്ടകങ്ങളിലെ പൂരം ആസ്പധമാക്കിയായിരിക്കും. താള-വാദ്യങ്ങളും ഗജവീരന്മാരും വർണ്ണക്കാഴ്ച്ചകളും വെടിക്കെട്ടും തിക്കും തിരക്കും എല്ലാം എത്രമാത്രം മനസ്സിനെ സന്തോഷിപ്പിക്കുന്നു എന്ന് പറഞ്ഞറിയിക്കുക അസാധ്യം... പിന്നെങ്ങനെ പൂരദിവസം മനസ്സിനെ ഓഫീസിന്റെ നാല് ചുമരുകൾക്കുള്ളിൽ അടച്ചിടാനാകും...

ഒളിക്യാമറ

ടെക്നോളജി വികസനത്തിന്റെ മറവിൽ പതിയിരിക്കുന്ന സുരക്ഷിതത്വമില്ലായ്മ വളരെയധികം ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു... "സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്നു മാറ്റി "ഭാഗ്യമുണ്ടെങ്ങിൽ ദു:ഖിക്കേണ്ട" എന്നതിലേക്കുള്ള കൂപ്പുകുത്തൽ ശ്രദ്ധയിൽ പെടേണ്ടാതാണ് എന്നതാണ് ഈ കവിതയ്ക്കുള്ള പ്രേരണ.

പരാജിതൻ

പരാജിതന്റെ പാഥേയത്തിലെ നനവുള്ള ഓർമ്മകളാണ് നഷ്ടങ്ങൾ; ജയിക്കാനുള്ള ചൂട്ടും...


രാവണൻ


രാവണൻ രാമനായവതരിക്കുന്ന ഈ ലോകത്ത് ഇങ്ങനെയും ചിന്തിക്കേണ്ടിയിരിക്കുന്നു...

ഫെയ്സ്ബുക്ക്‌

സൌഹൃദം എന്നാ വാക്കിനു ജീവനോളമോ അതിനെക്കാലേറെയോ അർത്ഥം  കല്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അല്ലെങ്കിൽ ഇപ്പോഴും മരിക്കാതെ അത് മനസ്സിലുണ്ട്... എന്നാൽ ചില നേരമ്പോക്കുകൾ ഒപ്പം നടന്നു, ഉയരങ്ങളിലേക്ക് വലിച്ചുകയറ്റി, പരസ്പരം മനസ്സിലാക്കാനാവാതെ താഴ്ച്ചകളിലേക്ക് ചാടാൻ പ്രേരിപ്പിക്കുന്നു... സൌഹൃദം നാഗരികവത്കരണത്തിന് വിട്ടുകൊടുക്കാൻ തല്ക്കാലം വയ്യ... 



വിഷു


ജീവിക്കാൻ പാടുപെടുന്നതിനിടക്ക് സന്തോഷിക്കാൻ മറക്കുന്ന ലോകം ഒരുനാൾ 'വിഷു'വും മറക്കില്ലെന്നാര് കണ്ടു... ഓണത്തിനും വിഷുവിമെല്ലാം ഉണ്ടായിരുന്ന പണ്ടത്തെ ആ നന്മയും ഒത്തുകൂടലുമെല്ലാം വീണ്ടെടുക്കാനാവുമോ ഇനി... 

ഇരട്ടകൾ

തിരിച്ചെടുക്കാനാവാത്തവിധം ഹൃദയമവളിലൊട്ടിയപ്പൊൾ,
ഒരു സുഹൃത്തിന്റെ പരിവേഷമാണവൾ എന്നിൽ കണ്ടതെന്ന്... 
അല്ലെങ്കിൽ അങ്ങനെ പറഞ്ഞു, അവൾ നടന്നു...