Friday, April 1, 2011

ആധുനികം

ഋതു, പെയ്തു-ണക്കി-സുഗന്ധിച്ചൊ-
ടുവില്‍ മഞ്ഞായി മാഞ്ഞു
മഞ്ഞും മഞ്ഞുതുള്ളിയും ആര്‍ക്കും വേണ്ട,
കാറ്റ് വീശിക്കൊണ്ടിരിക്കുന്നു
വെയിലേറ്റു താളുകള്‍ എന്നെ വാടി.
ആവര്‍ത്തന വിരസത!!

പ്രാസമൊപ്പിച്ചെടുതതാണൊന്ന്,
നിലച്ചു. ഒഴുക്ക് നിലച്ചു.
നീരുറവ വറ്റിയെന്നു ഭൂഘടനാപണ്ഡിതര്‍,
മനസ്സിന്റെ ആഴത്തിനോട്..
വൃത്തമെവിടെ, അലങ്കാരമെവിടെ എന്ന്
ഒരു പ്രാചീന കവി അലമുറയിടുന്നു.
ആരെങ്കിലുമൊന്നു ചോല്ലിത്തരൂ..
ഉള്ളില്‍ ചിരിച്ചു; പറയാം,
അതുതന്നെ കൊടുമുടിയാണ്.
അത്യുംഗതുംഗശ്രേണുക്കളെക്കണക്കെ..
ശ്ശോ! നാവു വഴങ്ങുന്നില്ല; കുറ്റബോധം.


നല്ലതെല്ലാം നശിച്ചിട്ടില്ല,
ഇപ്പോഴുമുണ്ട്.
കാശ്മീരില്‍, ബാഗ്ദാദില്‍..
കാര്‍മേഘക്കെടുതികള്‍ക്കും
വജ്രായുധാലര്‍ച്ചക്കും
പീഡനചക്രങ്ങളിലമര്‍ന്നി-
ല്ലാതെയാകുന്ന ആര്‍ത്തനാദങ്ങള്‍ക്കും 
ചോര-ക്കര-ങ്ങള്‍ക്കും,
-ക്കറ-കള്‍ക്കും 
എറിയപ്പെട്ട -കുഞ്ഞു-ങ്ങള്‍ക്കുമാണ്
ആരാധകരെന്നു മാത്രം.
കലിയടങ്ങുന്നില്ലാര്‍ക്കും
അമ്മയുടെ ഗര്‍ഭപാത്രം വരെ
പിടിച്ചടക്കണമെന്നു ലോകം,
കവിതയും..!!

No comments: